കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ സുരക്ഷ ഉറപ്പാക്കാത്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാ ജീവനക്കാരെയുൾപ്പെടെ നിയമിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇതുവര നടപ്പായില്ല. അതിനിടെയാണ് മഞ്ചേരി സ്വദേശിയുടെ ആത്മഹത്യ. സുരക്ഷാജീവനക്കാരെ നിയമിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നു.
അന്തേവാസിയുടെ കുത്തേറ്റ് മറ്റൊരു അന്തേവാസി മരിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമുയർന്നത്. കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ 432 അന്തേവാസികളാണുള്ളത്. ആകെ നാല് സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. 24 പേരെങ്കിലും വേണ്ട സാഹചര്യത്തിലാണിത്. മറ്റ് തസ്തികകളിലും ഒഴിവുകളുണ്ട്. മഞ്ചേരി സ്വദേശി ആത്മഹത്യ ചെയ്തത് തന്നെയാണെന്നാണ് പൊലീസ് നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |