ആലുവ: നഗരത്തിൽ വീട്ടിൽ പട്ടാപ്പകൽ മോഷണത്തിന് ശ്രമിച്ചയാൾ സുരക്ഷാ സംവിധാനം ശബ്ദിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വ്യാപാരിയുടെ പിടിയിലായി. ഒന്നും നഷ്ടമായില്ലെന്ന് വീട്ടുടമ അറിയിച്ചതിനെ തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം മോഷ്ടാവിനെ വിട്ടയച്ചു.
പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ പാസ്‌പോർട്ട് ഓഫീസിന് സമീപം ചക്കാലക്കൽ യേശുദാസിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. വീട്ടിൽ സഹോദരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അകത്തുനിന്ന് ഗേറ്റിൽ ഇട്ടിരുന്ന കുറ്റി തുറന്ന് മോഷ്ടാവ് കയറുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആദ്യം ചുമരിലെ മാതാവിന്റെ ചിത്രത്തിലെ കൊന്ത എടുത്തു. ഉടനെ മുന്നറിയിപ്പ് ശബ്ദം അടിച്ചതോടെ പുറത്തേക്ക് ഇറങ്ങി. വീട്ടിലുണ്ടായിരുന്ന യുവതി അറിയിച്ചതിനെ തുടർന്ന് സമീപത്തെ വ്യാപാരി മക്കാർ പ്രതിയെ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. . പ്രതി പരസ്പര വിരുദ്ധമായി സംസാരിക്കുന്നതായി അറിയിച്ചതോടെയാണ് ഇനിമോഷണശ്രമം നടക്കുമ്പോൾ അറിയിക്കൂ എന്ന് പൊലീസ് നിർദ്ദേശിച്ചു. തുടർന്ന് പ്രതിയെ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |