SignIn
Kerala Kaumudi Online
Saturday, 10 May 2025 3.30 AM IST

പെരിന്തൽമണ്ണയിൽ വീണ്ടും മുഖംമൂടി ആക്രമണം: സ്‌കൂട്ടർ തട്ടിയെടുത്തു

Increase Font Size Decrease Font Size Print Page

പെരിന്തൽമണ്ണ: സ്വർണ ശുദ്ധീകരണ സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണം തട്ടിയെ
ടുക്കാനുള്ള മുഖംമൂടി ധാരികളുടെ ശ്രമം വിഫലം. ഉടമ സഞ്ചരിച്ച സ്‌കൂട്ടറുമായി മൂവർ സംഘം
രക്ഷപ്പെട്ടു. സ്വർണം സൂക്ഷിക്കുന്ന സെയ്ഫിന്റെ താക്കോൽ പക്ഷേ,​ സ്‌കൂട്ടറിലെ ബാഗിലായിരുന്നു. ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെ ആയിരുന്നു സംഭവം. പെരിന്തൽമണ്ണ ടൗണിലെ ദർശൻ
ഗോൾഡ് ഉടമ സുരേഷ് സേട്ട് കടപൂട്ടി കാവുങ്ങൽപറമ്പ് റോഡിലൂടെ വീട്ടിലേക്ക് പോവുമ്പോൾ എതിരെ
വന്ന ബൈക്ക് സ്‌കൂട്ടറിലിടിച്ചു വീഴ്ത്തുകയായിരുന്നു. വീണു കിടന്ന സുരേഷിന്റെ മുഖത്ത് മുളക് പൊടി വിതറിയെങ്കിലും എഴുന്നേറ്റ അയാളെ മുഖം മൂടിധാരികളായ മൂന്നു പേർ അക്രമിക്കാനൊരുങ്ങി. ഭയന്നോടിയ സുരേഷിന്റ കരച്ചിൽ കേട്ടു
നാട്ടുകാർ ഓടിയെത്തി. അപ്പോഴേക്കും അക്രമികൾ സ്‌കൂട്ടറുമായി കടന്നു കളഞ്ഞിരുന്നു. സ്‌കൂട്ടറിൽ സ്വർണമുണ്ടെന്ന ധാരണയിലാണ് അക്രമികൾ സ്കൂട്ടർ കൊണ്ടുപോയത്. എന്നാൽ കടയിലെ സേഫിൽ സ്വർണം വച്ച ശേഷം
താക്കോൽ മാത്രമാണ് സുരേഷ് സ്‌കൂട്ടറിൽ വച്ചിരുന്നത്.

അന്നും ഇതുപോലെ

  • നാലു മാസം മുമ്പ് പെരിന്തൽമണ്ണയിലെ ജുവലറി ഉടമകളെ മുളകുപൊടി വിതറി വീഴ്‌ത്തി മൂന്നു കിലോ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽഎട്ടു പേരെ പൊലീസ് പിടികൂടിയിരുന്നു.
  • ഇന്നലെ നടന്ന കവർച്ചാ സംഭവവും സമാന രീതിയിലാണ്. അന്ന്അറസ്റ്റിലായ എട്ടു പ്രതികളും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.
  • പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്.മൂസ്സുവിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ഷോപ്പ് സന്ദർശിച്ചു. വ്യാപാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഭാരവാഹികൾ നിർദ്ദേശിച്ചു.

കട അടച്ച് പോകുന്നവർ കഴിയുന്നതും ഇരുചക്ര വാഹനങ്ങളിൽ വില കൂടിയ വസ്തുവകകൾ കൊണ്ടു പോകുന്നത് ഒഴിവാക്കണം.

സുമേഷ് സുധാകരൻ,​ ഇൻസ്‌പെക്ടർ

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.