നിലമ്പൂർ : റോഡരികിലെ അടിക്കാടുകൾ വെട്ടിമാറ്റിയത് പാർക്കിംഗിന് സൗകര്യമായതോടെ നാടുകാണി ചുരം ഭാഗത്ത് മാലിന്യ കൂമ്പാരവും വർദ്ധിക്കുന്നു. നിറുത്തിയിടുന്ന വാഹനങ്ങളിലെ യാത്രക്കാർ മാലിന്യം വലിച്ചെറിയുന്നത് കാരണം വന്യമൃഗങ്ങളും നാട്ടുകാരും ഒരു പോലെ ദുരിതമനുഭവിക്കുകയാണ്. റോഡരികിലെ കോൺക്രീറ്റ് കെട്ടിന്മേൽ മുൾപ്പടർപ്പുംകുറ്റിക്കാടും പടർന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനും മറ്റും സാധിച്ചിരുന്നില്ല.
അപകട സാദ്ധ്യതകളും മറ്റും കണക്കിലെടുത്താണ് ഇവിടെയുള്ള കാടുകൾ സിവിൽ ഡിഫൻസ്,ട്രോമാകെയർ എന്നിവരുടെ നേതൃത്വത്തിൽ വെട്ടിമാറ്റിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരാഴ്ച്ചക്കകം ചുരം ഭക്ഷണാവശിഷ്ടങ്ങൾ കൊണ്ടും പ്ലാസ്റ്റിക്ക് കവറുകളും മദ്യകുപ്പികൾ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്ത് കനത്ത പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |