നിലമ്പൂർ: ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പെരിന്തൽമണ്ണ പരിയാപുരം സ്വദേശി ഭരണിക്കുളങ്ങര ബിജു എന്ന ജോസഫ് ആന്റണി 15 വർഷത്തിന് ശേഷം അറസ്റ്റിൽ. 2006ൽ കൂട്ടായ കവർച്ചാശ്രമ കേസിൽ കോടതിയിൽ ഹാജരാകാഞ്ഞതിനെതുടർന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. മലപ്പുറം കോൽമണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനിയായ, അൽഫോൻസ എന്ന വ്യാജ പേരിൽ അറിയപ്പെടുന്ന ഒരു തമിഴ് യുവതിയും പത്തുവയസ്സിനു താഴെ പ്രായമുള്ള രണ്ട് കുട്ടികളും കൂടെയുണ്ടായിരുന്നു. വ്യാജ റസീപ്റ്റ് ബുക്ക് അച്ചടിച്ച് ചാരിറ്റിയുടെ പേരിൽ വിവിധയിടങ്ങളിൽ പിരിവ് നടത്തിയിരുന്നു. വിവിധ ആശുപത്രികളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും തോർത്ത്, മുണ്ട് എന്നിവ വിൽപ്പന നടത്തി വരുന്നതിനിടെ ഫെബ്രുവരി 17ന് കുറ്റിപ്പുറം മൂടാലിൽ കാൽനടയാത്രക്കാരനായ പയ്യനെ ബൈക്കിടിച്ചുവീഴ്ത്തി . നിറുത്താതെ പോയ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചെങ്കിലും ബോധക്ഷയം അഭിനയിച്ച് ആശുപത്രിയിലെത്തിച്ച തക്കം നോക്കി മുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |