തിരുരങ്ങാടി: ചെമ്മാട് പുതിയ ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി നിർമ്മിച്ചിരുന്ന സ്റ്റോപ്പറുകൾ പൊളിച്ചത് സംബന്ധിച്ച് എം.വി.ഐമാരായ എം.കെ പ്രമോദ് ശങ്കർ, പി.എച്ച് ബിജുമോൻ എന്നിവർ പരിശോധന നടത്തി. ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തിരുരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ നിർദ്ദേശം നൽകിയിരുന്നു. തുടർന്നാണ് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പൊളിച്ചു മാറ്റിയ സ്റ്റോപ്പറുകൾ പുനസ്ഥാപിക്കാനും യാത്രക്കാർക്ക് മഴ കൊള്ളാത്ത രീതിയിൽ ബസുകൾ നിറുത്തുന്നത് പുനക്രമീകരിക്കുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവർമാർക്ക് ഉദ്യോഗസ്ഥർ തന്നെ ബസ് സ്റ്റാൻഡിൽ നിറുത്തേണ്ട രീതിയെ കുറിച്ച് കാണിച്ചുകൊടുത്തു. സ്റ്റാൻഡിൽ ബസുകൾ അമിത വേഗതയിൽ കയറ്റിയാൽ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ജീവനക്കാർക്ക് ബോധവത്കരണം നൽകി.
നിലവിൽ ആറെണ്ണമുണ്ടായിരുന്ന സ്റ്റോപ്പറുകൾ പതിനൊന്നാക്കി കൂട്ടുമെന്ന് എം.വി.ഐ പ്രമോദ് ശങ്കർ പറഞ്ഞു. ഇനി ഷെട്ടറിന്റെ ഭാഗത്തേക്ക് ബസുകൾ നിറുത്തിയിടാൻ ഡ്രൈവർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. സ്റ്റാൻഡിലുണ്ടായിരുന്ന സ്റ്റോപ്പറുകൾ പൊളിച്ചത് നഗരസഭയും മോട്ടോർ വാഹന വകുപ്പ് അറിയാതെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |