പൊന്നാനി: കൈവെച്ച മേഖലയിലൊക്കെ അടയാളപ്പെടുത്തലുകൾ സാദ്ധ്യമാക്കിയാണ് പ്രൊഫ. കടവനാട് മുഹമ്മദ് അരങ്ങൊഴിഞ്ഞിരിക്കുന്നത്. അദ്ധ്യാപകൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയ സാന്നിദ്ധ്യം സാധ്യമാക്കിയാണ് പൊന്നാനിക്കാരുടെ കടവനാട് സാറിന്റെ രംഗമൊഴിയൽ. വിശ്രമമില്ലാത്ത ജീവിതത്തിനൊപ്പമായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ അദ്ധ്യാപകനായി തുടങ്ങി എം.ഇ.എസിന്റെ അമരത്തിരിക്കെയാണ് വിടവാങ്ങൽ.
പൊന്നാനി എം.ഇ.എസ് പൊന്നാനി കോളേജിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച പ്രൊഫ. കടവനാട് മുഹമ്മദ് അരനൂറ്റാണ്ടിനിപ്പുറം എം.ഇ.എസിന്റെ സംഘടനാ തലപ്പെത്തെത്തുന്നത് സംഘടനാ വൈഭവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും കരുത്തിലാണ്. 1970ൽ എം ഇ എസ് കോളേജിൽ ചരിത്ര അധ്യാപകനായി ജോലിയിൽ പ്രവേശിച്ച കടവനാട് മുഹമ്മദ് 2000ലാണ് വിരമിച്ചത്. റിട്ടയർമെന്റ് ജീവിതം പൂർണ്ണമായും എം.ഇ.എസിനൊപ്പം ചെലവിട്ട കടവനാട് മുഹമ്മദിന് ആത്മസമർപ്പണത്തോടെയുള്ള സംഘടനാ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |