ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിൽ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വേണ്ടെന്ന് അഭിപ്രായപ്പെട്ട് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. രാജസ്ഥാൻ റോയൽസിനെ തുടർവിജയങ്ങളിലേക്ക് നയിക്കുന്ന മലയാളി താരം സഞ്ജുസാംസണെയും ടീമിന് ആവശ്യമില്ലെന്നാണ് വീരുവിന്റെ പക്ഷം. അതേസമയം, രാജസ്ഥാനുവേണ്ടി മിന്നും ഫോം തുടരുന്ന സന്ദീപ് ശർമ ടീമിലുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റുമായുള്ള സംഭാഷണത്തിലാണ് സെവാഗിന്റെ അഭിപ്രായപ്രകടനം. ഹാർദിക്കിനു പകരമായി ലോവർ മിഡിൽ ഓർഡറിൽ ശിവം ദുബെയെയോ റിങ്കു സിംഗിനെയോ കൊണ്ടുവരണമെന്നും സെവാഗ് നിർദേശിച്ചു. ബൗളിംഗിൽ അർഷ്ദീപ് സിംഗിനും മുകേഷ് കുമാറിനും പകരമായാണ് സന്ദീപ് ശർമയെ നിർദേശിച്ചത്.
ഹാർദിക് ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെട്ടാലും പ്ലെയിംഗ് ഇലവനിൽ വേണ്ടെന്നാണ് സെവാഗ് പറഞ്ഞത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് സെവാഗ് തിരഞ്ഞെടുത്തത്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |