കടമ്പഴിപ്പുറം: ഹെൽത്തി കേരളയുടെ ഭാഗമായി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭി മുഖ്യത്തിൽ കോണിക്കഴി, ഉമ്മനഴി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തി വന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും കേന്ദ്ര പുകയില നിയമം പാലിക്കാത്ത വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും 2100 രൂപ പിഴയും ഈടാക്കി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി. എൻ.സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.മുരളീകൃഷ്ണൻ, ടി. ബിന്ദു, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ ശ്രീകുമാർ,സായി കൃഷ്ണൻ പരിശോധനക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |