ഒറ്റപ്പാലം: സ്വകാര്യബസുകളിൽ ഇനി മുതൽ ടിക്കറ്റ് മെഷീൻ. ഒറ്റപ്പാലം താലൂക്ക് സ്വകാര്യബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കീഴിലുള്ള 160 ബസുകളിലാണ് ഘട്ടംഘട്ടമായി പദ്ധതി ആരംഭിക്കുക. എറണാകുളം ആസ്ഥാനമായ ചലോ കമ്പനിയാണ് ഇതിന് ആവശ്യമായ ഉപകരണങ്ങൾ നൽകിയത്. ടിക്കറ്റ് മെഷീൻ വരുന്നതോടുകൂടി യാത്രക്കാരുടെ ആവശ്യമായ ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താനാകും. കൂടാതെ ബസുകളിൽ സി.സി ടി.വി സ്ഥാപിക്കുന്നതോടെ യാത്രക്കാരുടെ സുരക്ഷയും ഉറപ്പാകും. സ്ഥിരം യാത്രക്കാർ ചലോ കാർഡ് സമാഹരിച്ച് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നും ബസിന്റെ പൊസിഷൻ മനസിലാക്കാൻ സാധിക്കുമെന്നതും ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കാർഡിന്റെ ആദ്യവില്പന ഷൊർണൂർ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഒറ്റപ്പാലം ജോയിന്റ് ആർ.ടി.ഒ സി.യു.മുജീബ് താലൂക്ക് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഹമീദിന് നൽകി നിർവഹിച്ചു. ചലോ കമ്പനി മാനേജർ അരുൺ, ഒറ്റപ്പാലം അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ബറിൽ, ബസ് ഓപ്പറേറ്റേഴ്സ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |