പന്തളം : പ്രതിഷേധത്തിനിടയിൽ വീട്ടമ്മ അഞ്ചര മണിക്കൂറിന് ശേഷം വോട്ട് ചെയ്തു മടങ്ങി. തോന്നല്ലൂർ ഉളമയിൽ ചാങ്ങയിൽ റൂബി ജബാറിന്റെ വോട്ട് രേഖപ്പെടുത്താൻ അഞ്ചര മണിക്കൂർ കാത്തിരിക്കേണ്ടി വന്നു. വൃദ്ധയുടെ പ്രതിഷേധത്തിൽ അഞ്ചരമണിക്കൂറിന് ശേഷം വോട്ട് രേഖപ്പെടുത്തി. കടക്കാട് മുഹമദൻസ് ഗവ.എൽ.പി സ്‌കൂളിലെ 31 -ാം ബൂത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് റൂബി വോട്ട് ചെയ്യാനായി എത്തിയത്. റൂബിയുടെ പേര് വിളിച്ചപ്പോൾ വോട്ട് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഞാൻ വോട്ട് ചെയ്തില്ലെന്നും എനിക്ക് വോട്ട് ചെയ്യണമെന്നും വൃദ്ധവാശിപിടിച്ചതോടെ വോട്ടിംഗ് അവസാനിച്ച രാത്രി ഏഴുമണിവരെ ബൂത്തിൽ തന്നെ നില ഉറപ്പിച്ചു. രാത്രി 7ന് പോളിംഗിനു ശേഷം ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ റൂബി വോട്ട് ചെയ്തതായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇത് അറിയിച്ചപ്പോൾ പ്രതിഷേധിച്ച് ഇനി വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ വൃദ്ധ വീട്ടിലേക്ക് മടങ്ങി. വഴിമദ്ധ്യേ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പ്രവർത്തകരുടെ അഭ്യർത്ഥനയെ തുടർന്ന് വൃദ്ധ മടങ്ങിയെത്തി 7.45 വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുകയായിരുന്നു. വോട്ട് അവകാശം രേഖപ്പെടുത്താൻ റൂബി ജബ്ബാർ ബൂത്തിൽ കാത്തിരുന്നത് അഞ്ചരമണിക്കൂറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |