SignIn
Kerala Kaumudi Online
Friday, 09 May 2025 11.34 PM IST

ഇരപ്പുകുഴി - പ്രമാടം ക്ഷേത്രം ജംഗ്ഷൻ - ചള്ളംവേലിപ്പടി  റോഡ്, ഉന്നതനിലവാരത്തി​ൽ ടാറിംഗ് തുടങ്ങി 

Increase Font Size Decrease Font Size Print Page
photo

പ്രമാടം : പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇരപ്പുകുഴി - പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷൻ - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡിൽ ബി.സി നിലവാരത്തിലുള്ള ടാറിംഗ് തുടങ്ങി. പൂങ്കാവ് ഇരപ്പകുഴിയിൽ നിന്ന് മറൂരിലേക്ക് ബി.എം ടാറിംഗ് ഒരുമാസം മുമ്പ് പൂർത്തീകരിച്ചിരുന്നു. റോഡിലെ കലങ്കുകളുടെയും സംരക്ഷണഭിത്തികളുടെയും നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. പൂങ്കാവിൽ നിന്ന് അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയാണിത് . മറുർ ജംഗ്ഷനിൽ നിന്ന് നിർമാണം പൂർത്തീകരിച്ച പൂങ്കാവ് - പത്തനംതിട്ട റോഡിൽ കൂടി പ്രമാടം ക്ഷേത്രം - വാഴമുട്ടം ചള്ളംവേലി പടി വരെയുള്ള റോഡ് ഏഴ് കോടി രൂപ ചെലവിൽ ബി.എം ബി.സി സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്.
മറൂർ ജംഗ്ഷനിൽ നിന്ന് പ്രമാടം ക്ഷേത്രം വഴി വാഴമുട്ടം ചള്ളംവേലി പടിയിലേക്കുള്ള ഭാഗവും ആദ്യഘട്ട ടാറിംഗ് ആരംഭിച്ചിട്ടുണ്ട്.

ചെലവ് : 7 കോടി, നീളം : 4.5 കിലോമീറ്റർ

1350 മീ​റ്റർ ഓടയും 2830 മീ​റ്റർ ഐറിഷ് ഓടയും.

ആറ് കലുങ്കുകൾ പുനർ നിർമ്മിച്ചു.

പുതിയ പൈപ്പ് കൽവർട്ടുകൾ.

ടാറിംഗ് 5.5 മീ​റ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ

പണി പൂർത്തിയാകുന്നതോടെ പ്രമാടം പഞ്ചായത്തിൽ നിന്ന് പത്തനംതിട്ട നഗരത്തിലേക്ക് എളുപ്പത്തിൽ എത്താനാകും. പത്തനംതിട്ടയിൽ നിന്നും മറൂർ ആൽത്തറ ജംഗ്ഷനിൽ നിന്നും പൂങ്കാവിൽ പോകാതെ വാഴമുട്ടം വഴി വള്ളിക്കോട് -ചന്ദനപ്പള്ളി ഭാഗത്തേക്കും വേഗത്തിൽ എത്തനാകും.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.