പത്തനംതിട്ട : തിരുവോണത്തിന് ഒരു ദിവസം ശേഷിക്കെ നഗരത്തിലെങ്ങും തിരക്കേറി. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ്. രാവിലെയും വൈകിട്ടുമാണ് ഏറ്റവും തിരക്കേറുന്നത്. കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവർ വരെ ഈ തിരക്കിലുണ്ട്. കൊവിഡ് കണക്കുകളൊന്നും ഇതുവരെ കൃതൃമായി കുറഞ്ഞിട്ടില്ല. ഞായർ പരിശോധന കുറവായതിനാൽ തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കൊവിഡ് കണക്കുകൾ എഴുന്നൂറ് കടക്കുന്നുണ്ട്. വാക്സിനെടുത്താൽ സുരക്ഷിതരാണെന്നാണ് പലരും വിചാരിക്കുന്നത്. വാക്സിനെടുത്തിട്ടും കൊവിഡ് വന്നവർ നിരവധി പേർ ജില്ലയിലുണ്ട്. ഇവരിൽ പലർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഓണത്തിന്റെ ആഘോഷവേളയിൽ മാസ്ക് മാറ്റി ഫോട്ടോ എടുക്കുന്നവരും ഉണ്ട്. വസ്ത്ര വ്യാപാര ശാലയിലാണ് വലിയ തിരക്ക് അനുഭവപ്പെടുന്നത്. സൂപ്പർമാർക്കറ്റുകളിലും തിരക്കേറുന്നുണ്ട്.
" മുഹറം, ഓണം പ്രമാണിച്ചുള്ള അവധി ദിവസങ്ങളിലെ കൂട്ടം ചേരലുകൾ ഒഴിവാക്കണം. ഒപ്പം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. അവധി ദിനങ്ങളിലും വാക്‌സിനേഷൻ നടത്തണമെന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശമുണ്ട്. 19, 20 തീയതികളിൽ വാക്‌സിൻ ഡ്രൈവ് നടത്തി വാക്‌സിൻ വിതരണം ചെയ്യണം. അവധി ദിനങ്ങളിലും കൊവിഡ് കൺട്രോൾ റൂം, സി.എഫ്.എൽ.ടി.സികൾ തുടങ്ങിയവ പ്രവർത്തനക്ഷമമായിരിക്കണം. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തണം. ചടങ്ങുകൾ, ഓണാഘോഷം, മറ്റുപരിപാടികൾ തുടങ്ങിയവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നതെന്ന് ഉറപ്പ് വരുത്തണം.
ഡോ. ദിവ്യ എസ്. അയ്യർ
(ജില്ലാ കളക്ടർ )
"കൊവിഡ് ഇപ്പോഴും ഉണ്ടെന്ന് ഓർക്കണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം ഒാണം ആഘോഷിക്കാൻ. വാക്സിൻ വിതരണം തടസപ്പെടില്ല. ആരോഗ്യ പ്രവർത്തകരെല്ലാവരും പതിവ് പോലെ ജോലിക്കെത്തിയിരിക്കും. "
ഡോ. എ.എൽ ഷീജ
(ഡി.എം.ഒ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |