പമ്പ: ശബരിമല തീർത്ഥാടന പാതകളിൽ സഹായം നൽകുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കുന്നതിനുമായി മൊബൈൽ ആപ്പ് നിർമ്മിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തീർത്ഥാടകർക്ക് വൈദ്യസഹായം, കുടിവെള്ളം, കാനനപാതയിലെ സൂക്ഷിക്കേണ്ട സ്ഥലങ്ങൾ, വന്യമൃഗങ്ങൾ കാണപ്പെടുന്ന സ്ഥലങ്ങൾ, മറ്റ് സഹായക കേന്ദ്രങ്ങൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയതാവും ആപ്പ്. തീർത്ഥാടകർക്ക് ആപ്പിലൂടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനും സൗകര്യമൊരുക്കും.
പ്രമോദ് നാരായണൻ എം.എൽ.എ, ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, ഇടുക്കി സബ് കളക്ടർ ഡോ.അരുൺ എസ് നായർ, കോട്ടയം സബ് കളക്ടർ സഫ്‌ന നസ്രുദീൻ, ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഹൈറേഞ്ച്. ആർ.എസ്. അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വനം വന്യജീവി വിഭാഗം പി.പി.പ്രമോദ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ഫോറസ്റ്റ് ജോയിന്റ് സെക്രട്ടറി ആർ.രാജേഷ്, റാന്നി ഡിഎഫ്ഒ ജയകുമാർ ശർമ്മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി, പന്തളം രാജകൊട്ടാര പ്രതിനിധി നാരായണ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |