പത്തനംതിട്ട : ഫ്രൈഡ് റൈസ് മുതൽ കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തി വരെയും, കൂടാതെ ചേനമീൻകറി, വെജിറ്റബിൾ സാലഡ്, ചക്കപ്പുട്ട്, ഓമയ്ക്ക അച്ചാർ, ഫ്രൂട്ട് , വെജിറ്റബിൾ സാലഡ് , ജ്യൂസ് , പായസം വിഭവങ്ങൾ നീളുകയാണ്. ഒൻപതാം ക്ലാസുകാരി നന്ദന വീൽച്ചെയറിൽ ഇരുന്ന് തയ്യാറാക്കിയ വിഭവങ്ങളാണിത്. നാരങ്ങാനം ഗവ.ഹൈസ്കൂൾ വിദ്യാർത്ഥിനിയായ നന്ദനയുടെ കൈപ്പുണ്യം രുചിച്ച് അറിഞ്ഞ് നിമിഷങ്ങളായിരുന്നു ഇന്നലെ നടന്ന ജില്ലാ പ്രവൃത്തി പരിചയമേളയിലേത്. ഇക്കണോമിക് ന്യൂട്രീഷൻ ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾസ് വിഭാഗത്തിൽ പങ്കെടുക്കാനെത്തിയതാണ് നന്ദന.
ജന്മന അരയ്ക്ക് താഴെ തളർന്ന നന്ദനയ്ക്ക് ഇഷ്ടം പാചകമാണ്.
നാരങ്ങാനം മഠത്തുംപടിയിലാണ് ഇൗ മിടുക്കിയുടെ വീട്. ഓട്ടോറിക്ഷാ തൊഴിലാളിയായ പിതാവ് ചാന്ദ്രത്ത്പടി കുറിയനേത്ത് പടിയിൽ മനോജ് ബൈപ്പാസ് സർജറി കഴിഞ്ഞിരിക്കുകയാണ്. പിതാവിന്റെ അനാരോഗ്യം നന്ദനയുടെ സ്കൂളിലേക്കുള്ള യാത്രയേയും ബാധിച്ചു. മനോജിനെയും നന്ദനയേയും വീട്ടിലാക്കി ജോലിക്ക് പോകാൻ അമ്മ ശ്രീവിദ്യയ്ക്ക് കഴിയാത്തതിനാൽ ആകെ ദുരിതത്തിലാണ് ഈ കുടുംബം. സഹോദരി കീർത്തന ഇതേ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കോഴഞ്ചേരി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യുക്കേറ്ററായ പ്രിയ പി.നായർ വീട്ടിലെത്തിയാണ് നന്ദനയെ പഠിപ്പിക്കുന്നത്. പത്താംക്ളാസിലെങ്കിലും സ്കൂളിലെത്തി പഠിക്കാനാണ് നന്ദനയുടെ ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |