നെടുമങ്ങാട്: ചുളളിമാനൂർ ആറാം പളളി ജംഗ്ഷന് സമീപം വീട് കയറി ആക്രമണം. മൂന്ന് ആനപ്പാപ്പാന്മാരെയാണ് രണ്ടു ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിച്ചത്.വീട്ടുടമ രാഹുൽ ആർ.എസ് വലിയ മല പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രി 9 ഒമ്പതോടെ ആനയെ കെട്ടുന്നയിടത്തെത്തിയ ആറംഗ സംഘത്തെ പാപ്പാൻമാർ തടഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായ ഒന്നാം പാപ്പാൻ കെ.മൈദീൻ, രണ്ടാം പാപ്പൻ കുഞ്ഞുമോൻ,മൂന്നാം പാപ്പാൻ യൂസഫ് എന്നിവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം സംഘം വീട്ടിൽ അതിക്രമിച്ച് കടന്ന് വരാന്തയിൽ കിടന്നിരുന്ന രണ്ടാംപാപ്പാൻ കുഞ്ഞുമോനെ ക്രൂരമായി മർദ്ദിച്ചു, വീട് തകർത്തെന്നും പരാതിയിൽ പറയുന്നു. രാത്രി മൂന്നു തവണ അക്രമിസംഘം വീട്ടിലെത്തി. ബഹളംകേട്ട് നാട്ടുകാരെത്തിയതിനെ തുടർന്നാണ് സംഘം പിൻവാങ്ങിയത്.ഇവരെത്തിയ ആക്ടീവ സ്കൂട്ടറും, മൊബൈൽ ഫോണും നാട്ടുകാർ വലിയമല പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |