നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്തെ 23ഓളം ഹോട്ടലുകളിലും ബേക്കറികളിലും മിന്നൽ പരിശോധന നടത്തി. പഴകിയ ആഹാരപദാർത്ഥങ്ങൾ സൂക്ഷിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടീസ് നൽകുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പഴകിയ ഭക്ഷണസാധനങ്ങൾ ഹോട്ടലുകളിൽ യഥേഷ്ടം വിളമ്പുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏപ്രിൽ 14ന് "കേരളകൗമുദി" പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകളെ നിരീക്ഷിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനോട് നഗരസഭചെയർമാൻ പി.കെ. രാജ്മോഹൻ നിർദ്ദേശിച്ചു. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷ വിഭാഗം തടത്തിയ പരിശോധനയിലാണ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുമ, മഞ്ജു, ലക്ഷ്മി, കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശേധന. നോട്ടീസ് നൽകിയ സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം കർശന നടപടിയുമായി മുന്നോട്ടു പോകുമെന്ന് നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |