ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: ജില്ലയിൽ തുടർച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടർന്നു.ശനിയാഴ്ച വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നെടുമങ്ങാട്, പാലോട്, വിതുര, കല്ലറ,നെയ്യാറ്റിൻകര, കാട്ടാക്കട മേഖലകളിൽ ഇന്നലെയും ശക്തമായ മഴ ലഭിച്ചു. നഗരത്തിൽ തോരാതെ പെയ്‌ത മഴയ്‌ക്ക് ശമനം ഉണ്ടായെങ്കിലും ഇടവിട്ട് പെയ്‌തുകൊണ്ടിരിക്കുകയാണ്. രാവിലത്തെ മഴയ്‌ക്കുശേഷം മാനംതെളിഞ്ഞെങ്കിലും ഉച്ചയോടെ വീണ്ടും പെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് ജില്ലയിലാണ്. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ 51 ശതമാനം അധിക മഴ ലഭിച്ചു. 306.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 462.2 മില്ലീമീറ്ററാണ് പെയ്തത്. ജില്ലയിലെ തീരപ്രദേശങ്ങളിൽ ചെറിയതോതിൽ തിരമാലകളുയർന്നു. വരും ദിവസങ്ങളിലും ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് ദേശീയ സമുദ്ര ഗവേഷണ പഠനകേന്ദ്രം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |