SignIn
Kerala Kaumudi Online
Saturday, 27 April 2024 8.33 PM IST

ശ്യാം വധക്കേസ്: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും

കൊച്ചി: ലൈംഗിക ഇടപാടിന് ട്രാൻസ്‌ജെൻഡറെ സമീപിച്ചവരെ പരിഹസിച്ച് പാട്ടുപാടിയെന്ന് ആരോപിച്ച് വരാപ്പുഴ മുട്ടിനകം കളത്തിപ്പറമ്പിൽ വീട്ടിൽ ശ്യാം ശിവാനന്ദനെ (33) കുത്തിക്കൊന്ന കേസിലെ പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. അഞ്ച് ദിവസത്തെ കസ്റ്റഡിക്കായി ഇന്ന് അപേക്ഷ സമർപ്പിക്കും.

നെട്ടൂർ പൂതേപ്പാടം വീട്ടിൽ ഹർഷാദ് മുഹമ്മദ് (30), കുമ്പളം കൈതാരം വീട്ടിൽ തോമസ് ചാക്കപ്പൻ (53), മാടവന കളപ്പുരയ്ക്കൽ വീട്ടിൽ സുധീർ (38) എന്നിവരാണ് പ്രതികൾ.

സംഘർഷത്തിനിടെ കുത്തേറ്റവരും ശ്യാമിന്റെ സുഹൃത്തുക്കളുമായ മുട്ടിനകം കണക്കംപറമ്പിൽ വീട്ടിൽ അരുൺ ആന്റണി, ഓട്ടോ ഡ്രൈവറും മട്ടാഞ്ചേരി സ്വദേശിയുമായ അമൽ എന്നിവർ ഇന്നലെ ആശുപത്രി വിട്ടു.

ഞായറാഴ്ച പുലർച്ചെ 2.30ഓടെ എറണാകുളം കളത്തിപ്പറമ്പ് റോഡിലായിരുന്നു കൊലപാതകം. രണ്ട് സംഘങ്ങളും ലൈംഗിക ഇടപാടിനായി ട്രാൻസ്‌ജെൻഡറുകളെ അന്വേഷിച്ച് എറണാകുളത്ത് എത്തിയതായിരുന്നു. ഇതിനിടെ പരസ്പരം വാക്കുതർക്കമായി. ഇതിനിടെ ഹർഷാദ് കാറിൽ നിന്ന് കത്തിയെടുത്ത് ശ്യാമിനെയും കൂട്ടുകാരെയും കുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, MURDER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.