കാസർകോട്: പഴയ ബസ് സ്റ്റാൻഡിലെ മൂന്ന് കടകളിൽ ഡ്രഗ് ഇന്റലിജൻസ് വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ വീര്യം കൂടിയ സൗന്ദര്യവർദ്ധക വസ്തുക്കൾ പിടികൂടി. പിടികൂടിയ വസ്തുക്കൾ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ വി. ബേബി പറഞ്ഞു.
വ്യാഴാഴ്ചയാണ് വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് പഴയ ബസ്റ്റാന്റിലെ മൂന്ന് കടകളിൽ ഡ്രഗ് ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന നടന്നത്. മിക്ക സൗന്ദര്യ വർദ്ധക വസതുക്കളും ഇറക്കുമതി ചെയ്തവയാണ്. നിർമ്മാണ, ലൈസൻസ് രേഖകളില്ലാത്ത വീര്യം കൂടിയ സൗന്ദര്യ വർദ്ധക ക്രീമുകളാണ് കടകൾ വഴി വിറ്റിരുന്നത്. സ്‌കൂൾ കോളേജ് വിദ്യാർഥികളും സത്രീകളുമാണ് ഇത്തരം ക്രീമുകളുടെ ഉപഭോക്താക്കൾ.
ഡ്രഗ് ഇന്റലിജൻസ് ചീഫ് ഇൻസ്‌പെക്ടർ എൻ. അനിൽ കുമാർ, ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ വി. ബേബി, കണ്ണൂർ ജില്ലാ ഡ്രിഗ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ഡോ. പി. ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കടകളിൽ പരിശോധന നടത്തിയത്. സൗന്ദര്യം കൂട്ടാനെന്ന പേരിൽ വീര്യം കൂടിയ ക്രീമുകൾ പുരട്ടിയ പലർക്കും ചർമ്മ രോഗങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഡ്രഗ് ലൈസൻസ് ഉള്ള കമ്പനികളുടെ ക്രീമുകളാണ് വിറ്റുവന്നിരുന്നതെന്നും ഇതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കി പിടിച്ചെടുത്ത സാധനങ്ങൾ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്നും കടയുടമകൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |