പൂവാർ: 14 വയസുള്ള 8-ാം ക്ലാസ് വിദ്യാർത്ഥിനിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കല്ലിയൂർ പെരിങ്ങമല തെറ്റിവിള ആശുപത്രിക്ക് സമീപം വി.എസ് ഭവനിൽ സുരേന്ദ്രന്റെ മകൻ ബിജു (35) കുറ്റക്കാരനാണെന്ന് നെയ്യാറ്റിൻകര അതിവേഗ പ്രത്യേക കോടതി ജഡ്ജി രശ്മി സദാനന്ദൻ കണ്ടെത്തി. കേസ് ശിക്ഷ വിധിക്കുന്നതിലേയ്ക്ക് മാറ്റി.
2014ലാണ് കേസിന് ആസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം ബാംഗ്ലൂരിൽ താമസിച്ച് പഠിക്കുകയായിരുന്ന പെൺകുട്ടിയുടെ അമ്മയുടെ ഫോണിൽ പ്രതി, കൂടെ പഠിച്ചയാളാണ് എന്ന വ്യാജേന പരിചയം സ്ഥാപിച്ചു. സ്കൂൾ അവധിക്ക് നാട്ടിൽ വന്ന പെൺകുട്ടിയെ ഫോണിൽ വിളിച്ച് രാത്രി വീടിന് പുറത്തിറക്കി തട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ പാർപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യ ഹാജരായി. നേമം പൊലീസ് ഇൻസ്പെക്ടറായിരുന്ന അനിൽകുമാർ, എസ്.ഐ എ.അഭിലാഷ് എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിന്ദുകുമാരി പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |