കാസർകോട്: സ്കൂൾ വിദ്യാർത്ഥിനിയെ പല സ്ഥലങ്ങളിൽ വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ സഹോദരീ ഭർത്താവിന് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയെ സഹോദരീ ഭർത്താവായ മുഹമ്മദ് അഷ്റഫ് (48) ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് മനോജ് ശിക്ഷ വിധിച്ചത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വെക്കേഷൻ സമയത്ത് ഉള്ളാളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സഹോദരിയുടെ വീട്ടിലേക്ക് വരുന്ന സമയം സോമേശ്വരം ബീച്ച്, ഫ്ളാറ്റ്, സ്വന്തം വീട് എന്നിവിടങ്ങളിൽ വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യം അന്വേഷണം നടത്തിയത് സബ്ബ് ഇൻസ്പെക്ടറായിരുന്ന പി. പ്രമോദും തുടർന്ന് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് എസ്.ഐ ആയിരുന്ന ഇ. അനൂപ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതി സമാനമായ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |