തൃശൂർ: സംസ്ഥാനത്തെ സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാർച്ചിലെ ശമ്പളവും അവധിക്കാലത്ത് നൽകാറുള്ള 2,000 രൂപയും ഉടൻ അനുവദിക്കണമെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകുന്നതിൽ ഗുരുതര വീഴ്ചയാണ് ഇടതുസർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.
കേന്ദ്ര സർക്കാരിന് കണക്കുകൾ കൊടുക്കുന്ന വിഭാഗത്തിലെ വീഴ്ചകൾക്കു പോലും തൊഴിലാളികളെ ദ്രോഹിക്കുന്ന അവസ്ഥ അവസാനിപ്പിക്കണം. 60 വയസ് കഴിഞ്ഞ സ്‌കൂൾ പാചക തൊഴിലാളികളെ പിരിച്ചുവിടുമ്പോൾ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ പി.യു. ശോഭന, വി. രമാദേവി, വിമല ബാബു, കെ.ആർ. സുകുമാരി, ടി.വി. സിജി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |