ചാലക്കുടി: കാട്ടാനകളുടെ കണക്കെടുപ്പിന് തുടക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലാ വനമേഖലയിലുമായി മൂന്നു ദിവസം നടക്കുന്ന കണക്കെടുപ്പാണ് വ്യാഴാഴ്ച ആരംഭിച്ചത്. ഇതിനായി ഓരോ ഡിവിഷനുകളെയും പ്രത്യേകം ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ആനകളുടെ ഒരു വർഷത്തെ എണ്ണം ശേഖരിക്കും. എല്ലാ ബ്ലോക്കിലും അഞ്ച് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയാണ് കണക്കെടുപ്പിന് നിയോഗിച്ചിരിക്കുന്നത്.
ഓരോ ബ്ലോക്കിലും സഞ്ചരിക്കുന്ന സംഘം നേരിൽ കാണുന്നവയുടെ എണ്ണമെടുക്കലാണ് ആദ്യ ദിവസം നടന്നത്. രണ്ടാം ദിവസം ഒന്നര കിലോ മീറ്റർ ദൂരം നേരിട്ട് സഞ്ചരിച്ച് വഴിയിൽ കാണുന്ന പിണ്ഡം പരിശോധിക്കും. പിണ്ഡത്തിന്റെ കാലപ്പഴക്കം അറിയലാണ് ലക്ഷ്യം. പഴയതും പുതിയതുമായ പിണ്ഡം കണ്ടെത്തലാണ് ലക്ഷ്യം. കാലപ്പഴക്കമുള്ള പിണ്ഡവും കണ്ടെത്തും. ഇവയുടെ വലിപ്പം അനുസരിച്ചാകും ആനകളുടെ പ്രായം നിർണയം നടത്തുക.
ആനകൾ സ്ഥിരമായി തീറ്റയ്ക്കും വെള്ളം കുടിക്കുന്നതിനും എത്തുന്ന പ്രദേശങ്ങളിൽ കാത്തിരുന്ന് അവയുടെ എണ്ണം ശേഖരിക്കലാണ് അവസാന ദിവസത്തെ ദൗത്യം. തുടർന്ന് വിശകലനവും കരട് തയ്യാറാക്കലും നടക്കും. തൊട്ടടുത്ത ദിവസങ്ങളിൽ സൂക്ഷ്മ നിരീക്ഷണത്തിലൂടെ എണ്ണം തിട്ടപ്പെടുത്തും. വാഴച്ചാൽ ഡിവിഷനെ 18 ബ്ലോക്കായി തിരിച്ചിട്ടുണ്ട്. സംഘത്തിലെ അംഗങ്ങൾക്ക് ഇതിനായി പറമ്പിക്കുളത്ത് രണ്ടാഴ്ച പരിശീലനം സംഘടിപ്പിച്ചിരുന്നു.
കാട്ടാന സെൻസസ്
വാഴച്ചാൽ ഡിവിഷനെ 18 ബ്ലോക്കുകളാക്കി തിരിച്ച് കാട്ടാന സെൻസസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |