SignIn
Kerala Kaumudi Online
Friday, 26 April 2024 4.22 PM IST

തിരുവാതിര ഞാറ്റുവേല പിറന്നിട്ട് ഒരാഴ്ച : 38 ശതമാനം മഴക്കുറവ്

monsoon

തൃശൂർ : മൺസൂൺ ആരംഭിച്ച് തിരുവാതിര ഞാറ്റുവേല പിറന്നിട്ട് ഒരാഴ്ച്ച കഴിയുമ്പോൾ ലഭിക്കേണ്ട ശരാശരി മഴയിൽ 38 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് മഴക്കുറവുണ്ടായ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് തൃശൂർ. പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.


കഴിഞ്ഞ ജൂണിലെ മഴയേക്കാൾ കുറവാണ് ഇത്തവണ ലഭിച്ചത്. ജൂൺ ആദ്യവാരം മുതൽ കാലവർഷം ആരംഭിച്ചിരുന്നു. ആദ്യ ദിവസങ്ങളിൽ ശക്തമായ മഴയും ലഭിച്ചു. പിന്നീട് ദുർബലമായി. കാലവർഷം ആരംഭിക്കുന്നതിന് രണ്ടാഴ്ച്ച മുമ്പ് ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെ ഭൂരിഭാഗം ഡാമുകളിലും ജലനിരപ്പ് ഉയർന്നു. പെരിങ്ങൽകുത്ത്, വാഴാനി, പൂമല, പീച്ചി ഡാമുകളിലെല്ലാം തന്നെ ശരാശരിയേക്കാൾ കൂടുതൽ ജലനിരപ്പാണുള്ളത്. മഴ ശക്തമായാൽ ഡാമുകൾ തുറന്നു വിടേണ്ട സ്ഥിതി വിശേഷമുണ്ടാകും. കഴിഞ്ഞ ദിവസം പൂമല ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

3 ാം സ്ഥാനത്ത്

മഴക്കുറവിൽ ജില്ല

മഴക്കണക്കുകൾ ഇങ്ങനെ

മഴയിലുള്ള കുറവ് 38 ശതമാനം
ഇന്നലെ വരെ ലഭിക്കേണ്ട മഴ 652.3 മില്ലി മീറ്റർ
ലഭിച്ച മഴ 402.1 മില്ലി മീറ്റർ

കുറവ് മഴ ലഭിച്ച ജില്ലകൾ

തിരുവനന്തപുരം 51 %
പാലക്കാട് 46 %

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAIN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.