SignIn
Kerala Kaumudi Online
Sunday, 06 July 2025 9.18 PM IST

ഇടയ്ക്ക് മഴ ആശ്വാസമായെങ്കിലും ചൂട് ഇനിയും കടുക്കും; വേനൽമഴ മേയിൽ, ഏറ്റവും കൂടുതൽ ലഭിക്കുക ഈ ജില്ലകളിൽ

Increase Font Size Decrease Font Size Print Page
temperature-rise

തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ടുപൊള്ളുന്ന ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തുന്നത്. പുനലൂർ 38,​ തൃശൂർ, കണ്ണൂർ 37 എന്നിങ്ങനെയും രേഖപ്പെടുത്തി. ഇത് ഉയരാനുമിടയുണ്ട്.

സാധാരണ വേനൽക്കാലത്തെക്കാൾ രണ്ട് - മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. അമിത ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറി. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം.


മേയിൽ കൂടുതൽ മഴ


മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകുമെന്നാണ് വിലയിരുത്തൽ. ഇത് ശരാശരിയേക്കാൾ കൂടുതലാവാനും സാദ്ധ്യതയുണ്ട്. മഴ കൂടുതൽ തെക്കൻ ജില്ലകളിലായിരിക്കും. കഴിഞ്ഞ തവണ വേനൽ മഴ 34 ശതമാനം കുറവായിരുന്നു. 359.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.4 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വേനൽകാലമായിരുന്നു കഴിഞ്ഞ വർഷത്തേത്. 2019ലായിരുന്നു സമീപകാലത്ത് ഏറ്റവും കുറവ് - 169.6 മില്ലി മീറ്റർ. 2013ലും വേനൽമഴ കുറവായിരുന്നു - 216.4 മില്ലി മീറ്റർ. അതേസമയം, 2004ൽ റെക്കാഡ് മഴ ലഭിച്ചു - 766 മില്ലി മീറ്റർ.

TAGS: TEMPERATURE RISE, KERALA, SUMMER RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.