ജലാശയങ്ങളിൽ നിരീക്ഷണം നടത്താനും മുങ്ങിത്താഴ്ന്ന മനുഷ്യരെയോ ജീവികളെയോ കണ്ടെത്താനും കഴിയുന്ന അണ്ടർ വാട്ടർ ഡ്രോൺ മാതൃകയുമായി വിദ്യാർത്ഥികൾ. വെളളപ്പൊക്കകാലത്ത് അന്വേഷണ ഉദ്യോഗസ്ഥർക്കും ഫയർഫോഴ്സിനുമെല്ലാം ഏറെ സഹായകരമാകുമെന്ന് അടിവരയിടുകയാണ് വടക്കാഞ്ചേരി മോഡൽ ബാേയ്സ് സ്കൂളിലെ നിസാമുദീൻ, യദുരാജ്, ഫാബ്രിൻ എന്നീ വിദ്യാർത്ഥികൾ. മൂന്ന് മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തനം. വയറിന്റെ നീളമനുസരിച്ച് എത്ര ആഴത്തിലും കാമറകളും ലൈറ്റും ഘടിപ്പിച്ച ഡ്രോണെത്തിക്കാം. കാമറയിൽ നിന്ന് ദൃശ്യങ്ങളുടെ ഫൂട്ടേജ് കമ്പ്യൂട്ടറിൽ തത്സമയം ലഭിക്കും. അഞ്ഞൂറ് രൂപ മാത്രമാണ് ചെലവിട്ടത്. ആധുനിക കാമറകളും ലൈറ്റും ഘടിപ്പിച്ചാൽ ചെലവ് കൂടും. ബാറ്ററിയിലും പ്രവർത്തിപ്പിക്കാം. അധികവൈദ്യുതിയും വേണ്ടി വരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |