ചെന്നൈ : എസ്ആർഎം ഗ്ലോബൽ ഹോസ്പിറ്റൽസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോ ആൻഡ് ലിവർ സയൻസസ് ആരംഭിക്കുമെന്ന് ആശുപത്രി പ്രസിഡന്റ് ഡോ. പി.സത്യനാരായണൻ അറിയിച്ചു. കരൾ, ഗ്യാസ്ട്രോ സംബന്ധമായ അസുഖമുള്ളവർക്ക് ലോക നിലവാരമുള്ള പരിചരണം നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ചികിത്സാസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കരൾ, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ഡോ. ജോയ് വർഗീസിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. ആശുപത്രിയിലെ കരൾ, ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് സംഘം മികച്ച പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കരൾരോഗം ബാധിക്കുന്നവർ വർധിച്ച് വരുകയാണെന്നും ഈരോഗം ഒരു ജീവിതശൈലി രോഗമാണെന്നും ഡോ. ജോയ് വർഗീസ് പറഞ്ഞു. എണ്ണയിലുണ്ടാക്കിയ ഭക്ഷ്യവസ്തുക്കളും അമിതമായി ഭക്ഷണം കഴിക്കുന്നതുമൂലം കരളിലും ഹൃദയധമനികളിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നുതും രോഗത്തിന് കാരണമാണ്. കോവിഡ് വ്യാപനത്തിന് ശേഷം പല മേഖലയിലും ജോലിചെയ്യുന്നവർ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതുകാരണം ഭക്ഷണരീതി മാറി. വ്യായാമവും കുറഞ്ഞു. കോവിഡ് വ്യാപനത്തിനുശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം കൂടി എന്ന പ്രചാരണത്തിന്റെ അടിസ്ഥാനവും ജീവിത ശൈലിയിലെ മാറ്റമാണെന്നും ജോയ് വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |