കഴിഞ്ഞ സാമ്പത്തിക വർഷം ഒരുകോടി യാത്രക്കാർ
നെടുമ്പാശേരി: ആഭ്യന്തര വ്യോമയാന രംഗത്തെ തിരക്ക് പരിഗണിച്ച്കൂടുതൽ നഗരങ്ങളിലേക്ക് സിയാൽ വിമാന സർവീസുകൾ തുടങ്ങുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽഒരുകോടിയിലേറെ യാത്രക്കാരെ നേടിയും സിയാൽ ചരിത്ര മുന്നേറ്റം കാഴ്ചവെച്ചു. മാർച്ച് 31ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്. ഇതിൽ നിന്ന് അറുപതോളം സർവീസുകൾ വർദ്ധിപ്പിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറ് സർവീസുകൾ കൊൽക്കത്തയിലേക്ക് നടത്തുന്നുണ്ട്. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂർ, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ഡോഗ്ര എന്നിവിടങ്ങളിലേക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാംഗ്ലൂരിലേക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്. നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്. ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചിയിൽ നിന്ന് സർവീസുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |