കൊച്ചി: മുൻനിര, ഇടത്തരം ഓഹരികളിൽ കുറഞ്ഞത് 35 ശതമാനം വീതം നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന യു.ടി.ഐ ലാർജ് ആൻഡ് മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികൾ 3000 കോടി രൂപ കവിഞ്ഞു. പദ്ധതിയുടെ നിക്ഷേപത്തിന്റെ 48 ശതമാനം ലാർജ്ക്യാപ് ഓഹരികളിലും 39 ശതമാനം മിഡ്ക്യാപ് ഓഹരികളിലും ശേഷിക്കുന്നത് സ്‌മാൾകാപ് ഓഹരികളിലുമാണ്. 2009ൽ ആരംഭിച്ച യു.ടി.ഐ ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട് ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ എന്ന ലക്ഷ്യവുമായി മുന്നേറുന്ന നിക്ഷേപകർക്ക് തങ്ങളുടെ മുഖ്യ ഓഹരി പോർട്ട്‌ഫോളിയോ സൃഷ്ടിക്കാനുള്ള അവസരമാണ് ലഭ്യമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |