കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലെ ചാഞ്ചാട്ടം ധന നയ രൂപീകരണത്തിൽ കനത്ത വെല്ലുവിളിയാണെന്ന് റിസർവ് ബാങ്ക് പ്രതിമാസ അവലോകന റിപ്പോർട്ട് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പകുതിയിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 4.5 ശതമാനമാകുമെന്നും റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു. പച്ചക്കറി വില താഴ്ന്നു തുടങ്ങിയെങ്കിലും പൂർണമായും സ്ഥിരത നേടാനായിട്ടില്ല. ഇതോടെ അടുത്ത മാസം നടക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ മുഖ്യ പലിശ നിരക്ക് കുറയാനുള്ള സാദ്ധ്യത മങ്ങി. ഇത്തവണയും പലിശ നിരക്ക് 6.5 ശതമാനമായി റിസർവ് ബാങ്ക് നിലനിറുത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |