തൃശൂർ: കാർഷികോത്പന്നങ്ങൾക്ക് മികച്ചവിപണി കണ്ടെത്താനുള്ള (കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി (കാബ്‌കോ) ജനുവരിയിൽ സജ്ജമാകുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. സിയാൽ മാതൃകയിലുള്ള കമ്പനിയിൽ കർഷകർക്കും പങ്കാളിത്തമുണ്ടാകും.
കർഷകരുടെ വരുമാനം, കാർഷികോത്‌പാദനക്ഷമത, സംഭരണം, വില, മൂല്യവർദ്ധിത വരുമാനം എന്നിവ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് 1,076 കൃഷിഭവനുകളുണ്ട്. ഓരോ കൃഷിഭവനും ഒരു മൂല്യവർദ്ധിത ഉത്പന്നമെങ്കിലും നിർമ്മിക്കണം.
കർഷകർ വന്യമൃഗശല്യം മൂലം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട് സഹായമെത്തിക്കും. അടുത്ത സാമ്പത്തിക വർഷത്തോടെ കൃഷിദർശൻ എല്ലാ ജില്ലകളിലും പൂർണമാകുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |