ന്യൂഡൽഹി: മത്സ്യബന്ധനമേഖലയിലെ സൂക്ഷ്മ- ചെറുകിട സംരംഭങ്ങളെ പിന്തുണയ്ക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദയ്ക്കു കീഴിലുള്ള കേന്ദ്രമേഖലാ ഉപപദ്ധതിയായ ‘പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ്- യോജനയ്ക്ക്" കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. നാല് വർഷത്തേക്ക് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6,000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്.
മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, വിൽപ്പനക്കാർ തുടങ്ങിയവർക്ക് പ്രയോജനം ലഭിക്കും. മത്സ്യബന്ധനത്തിലെ നൂതന മാർഗങ്ങൾ പരിചയപ്പെടുത്തൽ, ഇൻഷ്വറൻസ് പരിരക്ഷ, ഉത്പാദനം വർദ്ധിപ്പിക്കൽ, മൂല്യവർദ്ധനയിലൂടെ കയറ്റുമതി വർദ്ധിപ്പിക്കൽ, വ്യാപാരവളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കൽ തുടങ്ങിയവ ലക്ഷ്യമിടുന്നു.
75,000 സ്ത്രീകൾക്ക് 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
പദ്ധതിയുടെ 50 ശതമാനം തുക ലോകബാങ്കും എ.എഫ്.ഡിയും ചെലവിടും. ബാക്കി തുക ഗുണഭോക്താക്കളിൽ നിന്നോ സ്വകാര്യമേഖലയിൽ നിന്നോ പ്രതീക്ഷിക്കുന്ന നിക്ഷേപമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |