ന്യൂഡൽഹി: ലൈംഗിക പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ പ്രതിയുടെ പേര് അടക്കം വിവരങ്ങൾ വിധിന്യായത്തിൽ നിന്ന് ഒഴിവാക്കാനുള്ള നടപടിക്ക് തുടക്കമിട്ട് സുപ്രീംകോടതി. പ്രതിയുടെ പേരിന്റെ സ്ഥാനത്ത് 'എക്സ്' എന്നുമാത്രമാകും രേഖപ്പെടുത്തുക. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വ്യക്തിക്കെതിരെയുള്ള എഫ്.ഐ.ആർ കഴിഞ്ഞദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ ഉത്തരവിൽ പ്രതിയെ 'എക്സ്' എന്നും, പരാതിക്കാരിയെ 'എ' എന്നുമാണ് സംബോധന ചെയ്തത്. ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഈ ഉത്തരവ്.
ലൈംഗിക പീഡനക്കേസ് വ്യാജമാണെന്ന് കണ്ട് റദ്ദാക്കി മാർച്ച് ഏഴിന് പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ മറ്രൊരു ഉത്തരവിൽ പ്രതിയുടെ പേരിന്റെ സ്ഥാനത്ത് നാല് എക്സ് (XXXX) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ലൈംഗികാതിക്രമ കേസുകളിൽ ഇരയുടെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് നിയമമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |