മുംബയ് : മഹാരാഷ്ട്രയിൽ ഐ.എ.എസ് ദമ്പതിമാരുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി മരിച്ചു. വികാസ് - രാധിക ദമ്പതികളുടെ മകളായ ലിപി (27) ആണ് ഇന്നലെ പുലർച്ചെ ദക്ഷിണ മുംബയിലെ ഫ്ലാറ്റിൽ നിന്ന് ചാടിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് വികാസ്. ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് രാധിക.
ഹരിയാനയിലെ സോനിപത്തിലെ ലോ കോളജ് വിദ്യാർത്ഥിനിയാണ് ലിപി. പരീക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. തന്റെ മരണത്തിന് ആർക്കും പങ്കില്ലെന്ന് സൂചിപ്പിക്കുന്ന കുറിപ്പും ലിപിയുടെ മുറിയിൽ നിന്ന കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |