പാട്ന : ബീഹാറിലെ മുസഫർപൂരിൽ യുവാവിന്റെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇടുന്നതിതിന് പകരം കാർഡ് ബോർഡ് കെട്ടിവച്ച് ആശുപത്രി അധികൃതർ.
ബൈക്കിൽ നിന്ന് വീണ് കാലൊടിഞ്ഞ നിതീഷ് കുമാർ എന്ന യുവാവിനാണ് ദുരനുഭവം.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച യുവാവിന്റെ കാലിൽ കാർഡ് ബോർഡ് കെട്ടിവയ്ക്കുകയായിരുന്നു.
യുവാവിനെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ അഞ്ചു ദിവസം കഴിഞ്ഞിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മാറ്റി ബാൻഡേജ് ചെയ്യാൻ പോലും ഡോക്ടർമാർ തയ്യാറായില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അധികൃതർ അന്വേഷണം ആരംഭിച്ചു.
രോഗിയെ എത്രയും പെട്ടെന്ന് തന്നെ ചികിത്സിക്കാൻ ആവശ്യമായ നിർദേശങ്ങൾ ഡോക്ടർക്ക് നൽകിയിട്ടുണ്ടെന്ന് ഡോ. വിഭ കുമാരി പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഡോക്ടർമാർ ചികിത്സിക്കാത്തത് കാർഡ്‌ബോർഡ് മാറ്റി പ്ലാസ്റ്റർ ഇടാത്തത് എന്തുകൊണ്ടെന്നും അന്വേഷിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |