കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തത്കാലത്തേക്ക് ലോക്കൽ ട്രെയിനുകൾ നിറുത്തിവയ്ക്കും. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വിമാനത്താവള അധികൃതരോട് ക്വാറന്റൈൻ സൗകര്യം വിപുലപ്പെടുത്താനും നിർദ്ദേശിച്ചു. സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. അടിയന്തരവും അത്യാവശ്യവുമായ സേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും
സർക്കാർ സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കടകൾക്ക് രാവിലെ ഏഴ് മുതൽ പത്തു വരെയും വൈകിട്ട് അഞ്ചു മുതൽ ഏഴ് വരെയും പ്രവർത്തിക്കാം. ജുവലറികൾക്ക് ഉച്ചമുതൽ വൈകിട്ട് മൂന്ന് വരെയാണ് പ്രവർത്തിക്കാൻ അനുമതി. മെഡിക്കൽ ഓക്സിജൻ, വാക്സിനേഷൻ തുടങ്ങിയവയിൽ സുതാര്യമായ നയം പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |