തിരുവനന്തപുരം:മദ്ധ്യപ്രദേശിലെ ഉജ്ജയിനി മഹർഷി പാണിനി സംസ്‌കൃത വൈദിക സർവ്വകലാശാലയുടെ വൈസ് ചാൻസലാറായി മലയാളിയായ ഡോ.സി.ജി.വിജയകുമാറിനെ നിയമിച്ചു. നാഗ്പൂരിലെ കവികുലഗുരു സർവ്വകലാശാലയിൽ റജിസ്ട്രാറായി അഞ്ച് വർഷത്തെ സേവനത്തിനു ശേഷമാണ് പുതിയ നിയമനം.
തൃപ്പൂണിത്തുറ ചെറൂളിൽ ഗോപാലകൃഷ്ണൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായ ഡോ.വിജയകുമാർ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജിൽ നിന്ന് വ്യാകരണത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. കൊടുങ്ങല്ലൂർ വിദ്വത് പീഠം ,സുകിതീന്ദ്ര ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ,ബാലുശ്ശേരി ആദർശ സംസ്‌കൃത വിദ്യാപീഠം എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. വ്യാകരണ ശാസ്ത്രത്തിൽ കേരളത്തിന്റെ സംഭാവനകൾ, സംസ്‌കൃത വാഗ്വിലാസം, രാമവർമ കാവ്യം (ഇംഗ്ലീഷ് പരിഭാഷ) തുടങ്ങിയ നിരവധി സംസ്‌കൃത ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സംസ്‌കൃതത്തിൽ തെരുവ് നാടകങ്ങളും സംവിധാനം ചെയ്തു. പറവൂർ ഏഴിക്കര ഇന്ദീവരത്തിലാണ് വീട്. മഹാരാജാസ് കോളേജിലെ സംസ്‌കൃതം അസോസിയേറ്റ് പ്രൊഫസർ വി.രമാദേവിയാണ് ഭാര്യ.വിദ്യാർത്ഥിനിയായ അപർണാമേനോൻ മകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |