ന്യൂഡൽഹി: ഡൽഹി സബ്സിമണ്ടിയിൽ ഇന്നലെ രാവിലെ നാലു നില കെട്ടിടം തകർന്ന് രണ്ടു കുട്ടികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുകയാണ്.
പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന് സമീപം കളിക്കുകയായിരുന്നു കുട്ടികളാണ് മരിച്ചത്. താഴത്തെ നിലയിൽ മുറുക്കാൻ കച്ചവടം നടത്തിയിരുന്ന ആൾ പരിക്കേറ്റ് ചികിത്സയിലാണ്. കെട്ടിടത്തിന്റെ രണ്ട്, മൂന്ന്, നാല് നിലകളിൽ താമസിക്കുന്നവർ സ്ഥലത്തില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
അപകടത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ദുഃഖം രേഖപ്പെടുത്തി. ഡൽഹി കോർപ്പറേഷൻ അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |