ന്യൂഡൽഹി: ഡൽഹി - മുംബയ് എക്സ്‌പ്രസ് വേ 2023ൽ യാഥാർത്ഥ്യമാകുന്നതോടെ കേന്ദ്ര സർക്കാരിന് ടോൾ ഇനത്തിൽ പ്രതിമാസം 1000 കോടി മുതൽ 1500 കോടി രൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേയ്സ് വകുപ്പുമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഡൽഹി-മുംബയ് എക്സ്‌പ്രസ് വേ നിർമാണം പൂർത്തിയായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതോടെ എല്ലാ മാസവും നമുക്ക് 1000-1500 കോടി രൂപ ടോൾവരുമാനം ലഭിക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) വരുമാനം സൃഷ്ടിക്കാനുള്ള സ്വർണഖനിയാണ്. 2023 മാർച്ചോടെ പാതയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരത് മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇത് നിർമ്മിക്കുന്നത്.
ഡൽഹി, ഹരിയാന, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ എട്ടുവരിപ്പാത, ഡൽഹിക്കും മുംബയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |