അമൃത്സർ: പഞ്ചാബിൽ എം. എൽ. എമാരുടെ കലാപത്തിൽ കാലിടറി, കോൺഗ്രസ് ഹൈക്കമാൻഡിന്റെ അപ്രീതിക്കിരയായി രാജിവച്ച ക്യാപ്ടൻ അമരീന്ദർ സിംഗിനു പകരം ദളിത് നേതാവായ ചരൺജീത് സിംഗ് ചന്നിയെ ( 58 ) മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ ആദ്യ ദളിത് സിക്ക് മുഖ്യമന്ത്രിയാണ്. ഇന്നു രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. അമരീന്ദർ മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
2022 മാർച്ച് വരെയാണ് നിയമസഭയുടെ കാലാവധി. ഭരിക്കാൻ ആറുമാസം മാത്രംകിട്ടുന്ന ചന്നിയുടെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
അമരീന്ദറിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ ഹൈക്കമാൻഡ് ഇന്നലെ വിളിച്ച നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായാണ് ചരൺജീത് സിംഗിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |