ന്യൂഡൽഹി: രാജ്യത്തെ ആറ് മേഖലകളാക്കി തിരിച്ചാണ് കൊവിഡ് ജനിതക ശ്രേണീകരണം നടത്തുന്നത്. കേരളത്തിലെ സാമ്പിളുകൾ ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജീനോമിക്സ് ആൻഡ് ഇന്റർഗ്രേറ്റീവ് ബയോളജിയിലാണ്(ഐ.ജി.ഐ.ബി) പരിശോധിക്കുന്നത്.
ദക്ഷിണ മേഖലയെ രണ്ടായിട്ടാണ് തിരിച്ചിരിക്കുന്നത്.
ആന്ധ്ര, തെലങ്കാന, ഗോവ, കർണാടകയുടെ വടക്കൻ മേഖല
ലാബ്: ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലാർ ബയോളജി(സി.സി.എം.ബി-പ്രതിമാസം 5000 സാമ്പിൾ വീതം), സെന്റർ ഫോർ ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസിസ്(പ്രതിമാസം 1200 സാമ്പിൾ വീതം)
കർണാടക, പുതുച്ചേരി, തമിഴ്നാട്
ലാബ്: ബംഗളുരു ഇൻസ്റ്റെം (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെം സെൽ സയൻസ് ആൻഡ് റീജെനറേറ്റീവ് മെഡിസിൻ-ശേഷി പ്രതിമാസം 1200 സാമ്പിളുകൾ)
ബംഗളൂരു നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് ഹോസ്പിറ്റൽ)
ഇതുകൂടാതെ വിവിധ മേഖലകളിലായി ആറ് ലാബുകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |