ന്യൂഡൽഹി: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരമുൾപ്പെടെയുള്ളവ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്ന കാര്യങ്ങളാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. എം.കെ. രാഘവൻ എം.പി പാർലമെന്റിലുന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യ മൃഗങ്ങളുടെ ആക്രമണത്താൽ മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും വനാതിർത്തിക്ക് പുറത്ത് പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് 2 ലക്ഷവും അക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഒരു ലക്ഷം രൂപയും വിളകളുടെ നാശനഷ്ടങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നൽകാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |