ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ആയിരക്കണക്കിന് തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സർക്കാർ ലോക‌്സഭയിൽ ടി.എൻ. പ്രതാപൻ എം.പിയെ അറിയിച്ചു. വംശീയവും ജാതീയവുമായ വിവേചനങ്ങളാൽ ജോലി വിടുന്ന അദ്ധ്യാപകരുടെ കണക്കുകൾ ചോദിച്ചപ്പോൾ അത്തരം വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്ന് മന്ത്രി മറുപടി നൽകി.
ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആകെ 929 പേർ മാത്രമാണ് അദ്ധ്യാപകരായുള്ളത്. ഐ.ഐ.എമ്മുകളിൽ പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള അദ്ധ്യാപകർ വെറും 76 മാത്രമാണെന്നും മന്ത്രി നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു.
വിവിധ കേന്ദ്ര സർവകലാശാലകളിലെ സംവരണം :
പട്ടിക ജാതി - 2272 സീറ്റുകൾ
പട്ടിക വർഗം - 1154 സീറ്റുകൾ
ഒഴിഞ്ഞു കിടക്കുന്നത്
പട്ടികജാതി - 1015 സീറ്റുകൾ
പട്ടിക വർഗം - 590 സീറ്റുകൾ
ഇന്ദിരാ ഗാന്ധി ദേശീയ ഓപ്പൺ യൂണിവേഴ്സിറ്റി
പട്ടിക ജാതി
സംവരണം - 120
ഒഴിവ് - 54
പട്ടിക വർഗം
സംവരണം - 53
ഒഴിവ് - 26
ട്രിപ്പിൾ ഐ.ടികൾ
പട്ടിക ജാതി
സംവരണം - 105
ഒഴിവ് - 66
പട്ടിക വർഗം
സംവരണം - 41
ഒഴിവ് - 36
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |