അമൃത്സർ: ഹരിയാനയിൽ വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കാൻ ആവശ്യപ്പെട്ടുള്ള വിവാഹക്ഷണക്കത്ത് ശ്രദ്ധേയമായി. ഭിവാനി ജില്ലയിലെ ഭൂഷൻ ഗ്രാമത്തിലെ പ്രദീപ് കാളിരമണയാണ് തന്റെ വിവാഹക്ഷണക്കത്ത് കർഷകരുടെ ഉന്നമനത്തിനായി സമർപ്പിച്ചത്. ഫെബ്രുവരി 9ന് ആണ് പ്രദീപിന്റെ വിവാഹം. കവിതയാണ് വധു.
‘യുദ്ധം അവസാനിച്ചിട്ടില്ല. ഇനിയുള്ള പോരാട്ടം താങ്ങുവില ഉറപ്പാക്കാനാണ്’ എന്നാണ് വിവാഹക്ഷണക്കത്തിൽ അച്ചടിച്ചിരുന്നത്. ‘ജയ് ജവാൻ, ജയ് കിസാൻ’ ‘കർഷകരില്ലെങ്കിൽ ഭക്ഷണമില്ല’ എന്നും ട്രാക്ടറിന്റെ ഒരു ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക സമരം അവസാനിച്ചെന്നും കർഷകർ വിജയം നേടിയെന്നും പലരും കരുതുന്നു. എന്നാൽ, പോരാട്ടം അവസാനിച്ചിട്ടില്ല.താങ്ങുവില പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ വിജയം അവകാശപ്പെടാനാകില്ല - പ്രദീപ് പറഞ്ഞു.
പ്രദീപും കവിതയും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കർഷക സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |