ന്യൂഡൽഹി: രാജ്യതാല്പര്യം മുൻ നിറുത്തി മാത്രമെ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുകയുള്ളുവെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ആഭ്യന്തര വികസന പ്രശ്നങ്ങൾക്കാണ് വിദേശനയ രൂപീകരണത്തിൽ മുൻതൂക്കം നൽകുന്നത്. ഏഴാമത് റെയ്‌സീന സംവാദത്തിലെ രണ്ടാം ദിന പരിപാടിയിൽ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ആഗോളരംഗത്ത് ഇന്ത്യയുടെ റോൾ വലുതായി കൊണ്ടിരിക്കുകയാണ്. പല ലോകരാജ്യങ്ങളും തങ്ങളിലേക്ക് ചുരുങ്ങുമ്പോൾ വസുധൈവ കുടുംബകം എന്ന തത്വത്തിലധിഷ്ഠിതമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. ലോകമെമ്പാടുമുള്ള പ്രവാസി ഇന്ത്യക്കാരുടെ താല്പര്യ സംരക്ഷണത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൊവിഡ് കാലത്തെ ഓപ്പറേഷൻ വന്ദേഭാരത്, യുക്രെയിൻ അധിനിവേശത്തിൽ അകപ്പെട്ടവരെ രക്ഷിച്ച ഓപ്പറേഷൻ ഗംഗ എന്നിവ തെളിവാണ്.
വിദേശനയരൂപീകരണത്തിലും പ്രവാസി ഇന്ത്യക്കാരുടെ താത്പര്യങ്ങൾക്കാണ് നരേന്ദ്രമോദി സർക്കാർ മുൻഗണന നൽകുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാരും വിവിധ രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം കൂടിക്കാഴ്ച നടത്തുന്നത് ഈ കരുതലിനായാണ്. രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഇന്ത്യക്കാർ വഹിക്കുന്ന പങ്ക് വലുതാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |