ന്യൂഡൽഹി: എൽ.കെ. അദ്വാനിയുടെ ആശിർവാദത്തോടെ ബി.ജെ.പിയിലെത്തി, നരേന്ദ്രമോദിയുമായുള്ള ഭിന്നതയെ പുറത്തുപോകേണ്ടി വന്ന മുൻ ഐ.എ.എസുകാരനായ യശ്വന്ത്സിൻഹയ്‌ക്ക് പഴയ പാർട്ടിക്കെതിരെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയാകാനുള്ള ദൗത്യം തികച്ചും അപ്രതീക്ഷിതം. എൻ.ഡി.എ സ്ഥാനാർത്ഥിയെ തോൽപ്പിക്കൽ എളുപ്പമല്ലെങ്കിലും പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി എന്ന ലേബൽ ദേശീയ രാഷ്‌ട്രീയത്തിലേക്കുള്ള സിൻഹയുടെ തിരിച്ചുവരവിന്റെ വഴികൂടിയാണ്.
പാട്‌നാ സ്വദേശി. ബീഹാർ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥാനായി. ജർമ്മനി, ഫ്രാങ്ക്ഫർട്ട് അടക്കം എംബസികളിലും സേവനമനുഷ്‌ഠിച്ചു.
1984ൽ ജനതാപാർട്ടിയിലൂടെ രാഷ്‌ട്രീയ പ്രവേശം. 1990-91 കാലത്ത് ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രി.
1993ൽ ബി.ജെ.പിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്ന് ലോക്‌സഭയിലെത്തി. 1998-2002 കാലത്ത് ധനകാര്യ മന്ത്രി..
ജസ്വന്ത്സിംഗിൽ നിന്ന് വിദേശകാര്യവകുപ്പ് ഏറ്റെടുത്തു. യു.എസുമായി നല്ല ബന്ധമുണ്ടാക്കിയെന്ന പേരു നേടി.
2009ൽ നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് രാജിവച്ചു.
2021 മാർച്ചിൽ പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ.
മകനും ആദ്യ മോദി സർക്കാരിൽ മന്ത്രിയുമായിരുന്ന ജയന്ത് സിൻഹ ഇപ്പോഴും ബി.ജെ.പിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |