ലക്‌നൗ: ഉത്തർപ്രദേശിൽ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയായ നിഖിത് ദോഹ്‌റെയെ (15) മർദ്ദിച്ച് കൊന്ന കേസിലാണ് അദ്ധ്യാപകനായ അശ്വിനി സിംഗ് അറസ്റ്റിലായത്. ഈമാസം ഏഴിനായിരുന്നു സംഭവം. പുസ്തകത്തിലെ അക്ഷരപ്പിശകിനെ തുടർന്നാണ്
നിഖിതിനെ അശ്വിനി സിംഗ് മർദ്ദിച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് നിഖിത് മരിച്ചത്.
പ്രതിയെ പിടികൂടാത്തതിനെ തുടർന്ന് പ്രദേശത്ത് നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. ഇതേത്തുടർന്ന് 2500 പേർക്കെതിരെ പൊലീസ് കേസുമെടുത്തിരുന്നു. സംഭവത്തെ തുടർന്ന് ഭീം ആർമിയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് അശ്വിനി സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |