ജംഷഡ്പൂർ: ജംഷഡ്പൂരിലെ ദുർഗാ പൂജാ പന്തലിന് സമീപം ബൈക്കിലെത്തിയവർ ഗുണ്ടാസംഘാംഗമായ 42 കാരനെ മുകളുടെ മുന്നിലിട്ട് വെടിവച്ച് കൊന്നു. കൊല്ലപ്പെട്ട രഞ്ജിത്ത് സിംഗ് രണ്ടാഴ്ച മുമ്പാണ് ജയിൽ മോചിതനായതെന്ന് എസ്.പി കെ. വിജയ് ശങ്കർ പറഞ്ഞു. ടെൽകോ പ്രദേശത്തുള്ള പന്തലിലായിരുന്നു രഞ്ജിത്തുണ്ടായിരുന്നത്.
കാറിലുണ്ടായിരുന്നു 12 വയസുള്ള മകളോട് രണ്ട് ബൈക്കുകളിലെത്തിയ മുഖംമൂടി സംഘം രഞ്ജിത്ത് സിംഗ് കുറിച്ചന്വേഷിച്ചിരുന്നു. തുടർന്ന് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചു. ഇതിനിടെ കുട്ടി നിലവിളിച്ചതോടെ ഓടിയെത്തിയ രഞ്ജിത്ത് സിംഗിനു നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രഞ്ജിത്ത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകളേറ്റതിന്റെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. മകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |