കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിയ സൗരവ് ഗാംഗുലിയെ പിന്തുണച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗാംഗുലിയെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലേക്ക് അയയ്ക്കണമെന്ന് മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഗാംഗുലിയെ അകാരണമായാണ് പുറത്താക്കിയത്. അതിൽ തനിക്ക് ദുഃഖമുണ്ട്. ഗാംഗുലിയെ ഓഴിവാക്കിയെങ്കിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻയ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുകയാണെന്നും മമത പറഞ്ഞു. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഗാംഗുലിക്ക് അദ്ധ്യക്ഷനായി തുടരാൻ സാധിക്കാത്തത് ബി.ജെ.പി നേതൃത്വത്തിന്റെ അപ്രീതി മൂലമാണെന്ന അഭ്യൂഹം ശക്തമാണ്. ഇടക്കാലത്ത് ബി.ജെ.പിയുമായി നല്ല ബന്ധത്തിലായിരുന്ന ഗാംഗുലി, പിന്നീട് മമതയുമായി അടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |